ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Thursday, March 23, 2017

വാട്ടര്‍ അതോറിറ്റി ഉപേക്ഷിച്ച കിണറും പമ്പ് ഹൗസും പഞ്ചായത്തിന്റെ കുടിവെളള വിതരണ പോയിന്റാക്കിമാറ്റണം.

വാട്ടര്‍ അതോറിറ്റി ഉപേക്ഷിച്ച കിണറും പമ്പ് ഹൗസും പഞ്ചായത്തിന്റെ  കുടിവെളള വിതരണ പോയിന്റാക്കിമാറ്റണം.


അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദുര്‍ലഭമായ വസ്തു ജലമായിരിക്കുമെന്ന ആശങ്കയുടെ നിഴലിലാണ് നാമിന്ന് ജീവിക്കുന്നത്. ലോകമെങ്ങും മനുഷ്യന്‍  കുടിനീരിനായി ഇതുവരെ ആശ്രയിച്ചിട്ടില്ലാത്ത സ്രോതസ്സുകളെ കണ്ടെത്തുകയും അവയുടെ ഉപയോഗം പുറത്തുകൊണ്ടുവരികയുമെന്ന ലക്ഷ്യത്തോടെ നിരവധി കര്‍മ്മ പരിപാടികളും നടത്തിവരികയാണ്. ഇത്തരം സന്ദര്‍ഭത്തിലും ആവശ്യത്തിന് ശുദ്ധജല ലഭ്യതയുളള കരിമ്പം പുഴയിലെ കിണറുപോലെയുളള ജലശ്രോതസുകള്‍ ഉപേക്ഷിക്കപ്പെടുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയാണ്.


തളിപ്പറമ്പ് : ഓരോ തുളളി ജലവും അമൂല്ല്യമാണെന്നും അത് പാഴാക്കരുതെന്നുമുളള സന്ദേശമുയര്‍ത്തി ലോകമെങ്ങും ജലദിനമാചരിക്കുമ്പോള്‍ ഒരു നഗരത്തിനു മുഴുവന്‍ വര്‍ഷങ്ങളായി ശുദ്ധജലം നല്‍കിയിരുന്ന വാട്ടര്‍ അതോറിറ്റിയുടെ കിണറും പമ്പ് ഹൗസും അനുബന്ധ ഉപകരണങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി നശിക്കുന്നു. തളിപ്പറമ്പ് നഗരത്തിന് മുപ്പതു വര്‍ഷത്തോളം കുടിവെളളം നല്‍കിയ കരിമ്പം പുഴയിലെ വാട്ടര്‍ അതോറിറ്റിയുടെ കിണറിന്റെ അവസ്ഥ പരമ ദയനീയമാണ്. പമ്പ് ഹൗസിന്റെ വാതിലുകള്‍ പൊളിച്ചിട്ട നിലയിലാണ്. 40 എച്ച്പി യുടെ രണ്ട് മോട്ടോറുകളും അനുബന്ധമായ വിലപിടിപ്പുളള ഉപകരണങ്ങള്‍ക്കും യാതൊരു സംരക്ഷണവുമില്ല.

പുലതും നഷ്ടപ്പെട്ടു കഴിഞ്ഞു. ജപ്പാന്‍ കുടിവെളള പദ്ധതി കമ്മീഷന്‍ ചെയ്തതോടെ ഉപേക്ഷിക്കപ്പെട്ട പമ്പ് ഹൗസ് ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. മദ്യക്കുപ്പികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടെ. 1987 ലാണ് തളിപ്പറമ്പ് നഗരത്തിലെ കുടിവെളള പ്രശ്‌നത്തിന് പരിഹാരമായി കേരളാ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ കരിമ്പം പുഴയില്‍ കിണറും പമ്പ് ഹൗസും ചെക്ക് ഡാമും വിതരണ ശൃംഘലയും സ്ഥാപിച്ചത്. പിന്നീട് മുപ്പതു വര്‍ഷത്തോളം തളിപ്പറമ്പ് നഗരത്തിന് നിര്‍ലോഭം കുടിവെളളം നല്‍കിയ പദ്ധതി ജപ്പാന്‍ കുടിവെളള പദ്ധതി വന്നതോടെ ആര്‍ക്കും വേണ്ടാതായി. വാട്ടര്‍ അതോറിറ്റി ഉപേക്ഷിച്ചെങ്കിലും നാട്ടുകാരായ ചെറുപ്പക്കാര്‍ മുന്‍കൈയ്യെടുത്ത് ചെക്ക് ഡാമിന്റെ ഷട്ടറുകളിടുന്നതിനാല്‍ പുഴയില്‍ ആവശ്യത്തിന് വെളളമുണ്ട്. നാട്ടിലെങ്ങും കുടിവെളള ക്ഷാമം രൂക്ഷമാകുമ്പോള്‍ കിണറിന്റെയും പമ്പ് ഹൗസിന്റെയും നിയന്ത്രണം പഞ്ചായത്ത് ഏറ്റെടുത്ത്  കുടിവെളള വിതരണ പോയിന്റാക്കി മാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സ്ഥിരമായി വരള്‍ച്ചയുളള സമീപ പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ  മേല്‍നോട്ടത്തില്‍ ജല വിതരണ ശൃംഘല

സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഭൂമിയില്‍ ലഭ്യമായ ജലത്തിന്റെ സംരക്ഷണവും ലഭ്യതയും ഉറപ്പു വരുത്താന്‍ സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും നിരവധി കര്‍മ്മ പരിപാടികളുമായി മുന്നേട്ട് പോകുമ്പോഴും ആവശ്യത്തിന് ശുദ്ധജല ലഭ്യതയുളള കരിമ്പം പുഴയിലെ കിണറുപോലെയുളള ജലശ്രോതസുകള്‍ ഉപേക്ഷിക്കപ്പെടുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയാണ്.


പടം : 

1 വാട്ടര്‍ അതോറിറ്റിയുടെ കിണറും പമ്പ് ഹൗസിന്റെയും വാതില്‍ തകര്‍ത്ത നിലയില്‍. 

2 സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയ പമ്പ് ഹൗസിന്റെ ഉള്‍വശം.

വാട്ടര്‍ അതോറിറ്റിയുടെ കിണറും പമ്പ് ഹൗസും 


           





















No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.