ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Sunday, July 2, 2017

വിലപിടിച്ച രേഖകളും പൈസയുമടങ്ങിയ പഴ്‌സ് പോക്കറ്റടിച്ചു. പിഎസ്സ്‌സി പരീക്ഷ എഴുതാന്‍ കഴിയാതെ അനീഷ് മടങ്ങി.

വിലപിടിച്ച രേഖകളും പൈസയുമടങ്ങിയ പഴ്‌സ് പോക്കറ്റടിച്ചു.
പിഎസ്സ്‌സി പരീക്ഷ എഴുതാന്‍ കഴിയാതെ അനീഷ് മടങ്ങി.

ബൈജു ബി.കെ

തളിപ്പറമ്പ് : പിഎസ്സ്‌സി പരീക്ഷ എഴുതാന്‍ കാസര്‍ക്കോട് ചെര്‍ക്കളയില്‍നിന്നും മയ്യില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പുറപ്പെട്ട യുവാവിന്റെ വിലപിടിച്ച രേഖകളും പൈസയുമടങ്ങിയ പഴ്‌സ് പോക്കറ്റടിച്ചു. കൈയ്യിലെ പണവും രേഖകളും നഷ്ടപ്പെട്ടതിനേക്കാള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പിഎസ്സ്‌സി പരീക്ഷ എഴുതാന്‍ പറ്റാത്തതിലുളള വിഷമത്തിലാണ് യുവാവ്. കാസര്‍ക്കോട് മുള്ളേരിയ സ്വദേശിയായ കെ. അനീഷിനാണ് ഈ ദുരനുഭവം. നാട്ടില്‍ സ്വകാര്യ ബസില്‍ കണ്ടക്ടര്‍ ജോലി ചെയ്യുന്ന അനീഷ് ശനിയാഴ്ച്ച രാവിലെ ചെര്‍ക്കളയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് മയ്യിലേക്ക് കൂട്ടുകാരനോടൊപ്പം യാത്ര തിരിച്ചത്. ബസില്‍ പിഎസ്സ്‌സി പരീക്ഷ എഴുതാന്‍ പോകുന്നവരുടെ നല്ല തിരക്കുണ്ടായിരുന്നതായി അനീഷ് പറയുന്നു. പിലാത്തറ എത്തിയപ്പോഴാണ് ഇരിക്കാനായത്. തളിപ്പറമ്പിനു ശേഷം തിരക്കു കുറവായിരുന്നു. പുതിയരുവില്‍ ബസ് ഇറങ്ങുന്ന അവസരത്തിലാണ് പഴ്‌സ് നഷ്ടപ്പെട്ടത് മനസിലാകുന്നത്. ഉടന്‍ കണ്ടക്ടറെ വിവരമറിയിക്കുകയും ബസ് പരിശോധിക്കുകയും ചെയ്‌തെങ്കിലും പഴ്‌സ് കണ്ടെത്തിയില്ല. തുടര്‍ന്ന് വളപട്ടണം പൊലിസ് സ്റ്റേഷനില്‍ പരാതിനല്‍കിയെന്ന് അനീഷ് പറഞ്ഞു. പാന്റിന്റെ പിന്‍പോക്കറ്റിലായിരുന്നു പഴ്‌സ് ഉണ്ടായിരുന്നത്. വോട്ടര്‍ ഐഡി കാര്‍ഡ്, ഡ്രൈവിംങ്ങ്, കണ്ടക്ടര്‍ ലൈസന്‍്‌സുകള്‍, എടിഎം കാര്‍ഡ്, പിഎസ്സ്‌സി പരീക്ഷ എഴുതാനുളള ഹോള്‍ ടിക്കറ്റ് എന്നിവയോടൊപ്പം 3500 രൂപയും ഉണ്ടായിരുന്നു. പഴ്‌സ്
പോക്കറ്റടിച്ചു പോയതോടെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 100 രൂപ മാത്രമാണ് അനീഷിന്റെ കൈയ്യില്‍ മിച്ചമുണ്ടായിരുന്നത്. പണം കിട്ടിയില്ലെങ്കിലും രേഖകള്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ തളിപ്പറമ്പിലുളള സുഹൃത്ത് രാജേഷിന്റെ സഹായത്തോടെയാണ് അനീഷ് നാട്ടിലേക്ക് മടങ്ങിയത്.


പടം : അനീഷ്. 


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.