ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Wednesday, June 28, 2017

മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ മഴവെളള സംഭരണി നിര്‍മ്മാണം പാതിവഴിയില്‍.

പഞ്ചായത്ത് പണം നല്‍കിയില്ല ;

 മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ  മഴവെളള സംഭരണി നിര്‍മ്മാണം പാതിവഴിയില്‍.


തളിപ്പറമ്പ്: മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ മഴവെളള സംഭരണി നിര്‍മ്മാണം പാതിവഴിയില്‍, നാടെങ്ങും മഴവെള്ളം കരുതിവെക്കാനും പാഴാക്കിക്കളയാതിരിക്കാനുമുള്ള നടപടികള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കുമ്പോഴും മഴവെളള സംഭരണിയോടുളള അവഗണനയില്‍ പ്രതിഷേധമുയരുന്നു. മഴ തിമിര്‍ത്തുപെയ്യേണ്ട ജൂണ്‍ മാസത്തിന്റെ ആദ്യ പകുതിയില്‍ പോലും കൊടുംചൂടിനെ പഴിച്ച് ജീവിക്കേണ്ടിവന്ന ഒരു ജനത വേനല്‍കാലത്ത് അനുഭവിച്ച ദുരിതം ആവര്‍ത്തിക്കാതിരിക്കാന്‍ മഴവെള്ളം കരുതിവെക്കാനും പാഴാക്കിക്കളയാതിരിക്കാനുമുള്ള നടപടികള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കുമ്പോഴും അവഗണനയുടെ സ്മാരകമാകുകയാണ് പാതി പണി തീര്‍ന്ന മാങ്ങാട് കെഎപി ക്യാംപിലെ മഴവെളള സംഭരണി. കല്ല്യാശേരി പഞ്ചായത്ത് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് 25ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള മഴവെളള സംഭരണി നിര്‍മ്മാണം ആരംഭിച്ചത്. ജില്ലയിലെ മികച്ച കൃഷിത്തോട്ടത്തിനുളള കൃഷി വകുപ്പിന്റെ ഇത്തവണത്തെ അവാര്‍ഡ് ലഭിച്ച മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ രണ്ടരയേക്കര്‍ ജൈവ പച്ചക്കറികൃഷിക്കാവശ്യമായ വെളളം ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മുപ്പത് മീറ്റര്‍ നീളത്തില്‍ ഇരുപത്തിഏഴു മീറ്റര്‍ വീതിയില്‍ നാലു മീറ്റര്‍ ആഴമുളള മഴവെളള സംഭരണി നിര്‍മ്മിക്കുന്നതിന് കല്ല്യാശേരി പഞ്ചായത്ത് ആറ്‌ലക്ഷം രൂപയാണ് നീക്കി വച്ചത്.  പരിശീലനത്തിനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനു തടസ്സംവരാതെ ഒഴിവു സമയങ്ങളില്‍ ശ്രമദാനം നടത്തിയും, തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയും മഴവെളള സംഭരണി നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലാണ് പാറ വില്ലനായത്. മനുഷ്യാധ്വാനം കൊണ്ട് ഇത് നീക്കം ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ ജെസിബി ഉപയോഗിച്ച് പാറ നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ യന്ത്രമുപയോഗിച്ചുളള പ്രവര്‍ത്തിക്ക് ഫണ്ട്

അനുവദിക്കാനാകില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതോടെയാണ് മഴവെളള സംഭരണി നിര്‍മ്മാണം പാതിവഴിയില്‍നിന്നുപോയത്. ഇതോടെ ഇതിനു ചെലവായ അറുപത്തിഅയ്യായിരത്തോളം രൂപ പ്രവര്‍ത്തനങ്ങല്‍ക്ക് മേല്‍നോട്ടം ഉദ്യോഗസ്ഥന്‍ നല്‍കേണ്ടതായി വന്നു. ഇതോടെ നിര്‍മ്മാണവും നിലച്ചു. സംഭരണിക്ക് സമീപത്ത് പെയ്യുന്ന മഴവെളളം സംഭരണിയിലെത്തിക്കാനുളള സംവിധാനവും മേല്‍്ക്കൂരയുടെ നിര്‍മ്മാണവുമാണ് ബാക്കിയുളളത്. മഴവെള്ളം കരുതിവെക്കാനും അവ പാഴാക്കിക്കളയാതിരിക്കാനുമുള്ള നടപടികള്‍ ആരംഭിക്കേണ്ടത് ഇനിയൊരു മഴക്കാലവും കഴിഞ്ഞ്, ചൂട് തൊണ്ടയെ തൊടുമ്പോഴല്ല. മഴ പെയ്തു തുടങ്ങുമ്പോഴാണ്. മഴവെള്ളം കരുതി വെക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയില്ലെങ്കില്‍ നാളെ തൊണ്ട നനക്കാന്‍ കൂടി ഒരു തുള്ളി വെള്ളമില്ലാതെ അലയുന്ന കാഴ്ച്ച വിദൂരമല്ല.


പടം : മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിയ മഴവെളള സംഭരണി. 



No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.