ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Sunday, August 7, 2016

കുപ്പം-കുറ്റിക്കോല്‍ ബൈപ്പാസ് സര്‍വേ വീണ്ടും തടഞ്ഞു

സുപ്രഭാതം വാര്‍ത്ത 

തളിപ്പറമ്പ് : കുപ്പം കുറ്റിക്കോല്‍ ബൈപ്പാസ് റോഡിന്റെ സര്‍വ്വേ ജോലികള്‍ക്കായെത്തിയ സംഘത്തെ നാട്ടുകാര്‍ വീണ്ടും തടഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി സര്‍വ്വേ തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ പാത അധികൃതരും കണ്‍സള്‍ട്ടന്‍സി കമ്പനിക്കാരും ജില്ലാ കളക്ടറോട് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലിസ് കാവലിലാണ് ഇന്നലെ സര്‍വ്വേ ആരംഭിച്ചത്. രാവിലെ പത്തോടെ ആരംഭിച്ച സര്‍വ്വേ കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി 

കുപ്പം - കുറ്റിക്കോല്‍ ബൈപ്പാസ് സര്‍വ്വേ തടഞ്ഞ നാട്ടുകാരുമായി എസ്.ഐ.പി.രാജേഷ് സംസാരിക്കുന്നു.

പി.ബിജുമോന്‍,പി.വി.ബാലകൃഷ്ണന്‍, വി.രാഘവന്‍, കെ.പി.പ്രകാശന്‍, സി.രമേശന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ കീഴാറ്റൂരില്‍ വെച്ച് തടയുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ.പി.രാജേഷ്  സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ചര്‍ച്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ചര്‍ച്ചയ്ക്കു ശേഷം തുടര്‍നടപടി മതിയെന്ന തീരുമാനമെടുത്ത് സര്‍വ്വേ സംഘം ഇന്നലെ മടങ്ങി. കുപ്പം - കുറ്റിക്കോല്‍ ബൈപ്പാസിനായി ആകെയുള്ള 6.78 കിലോമീറ്ററില്‍ 1.03 കിലോമീറ്റര്‍ മാത്രമാണ് ഇനി സര്‍വ്വേ നടക്കാനുള്ളത്. പുതിയ പ്ലാന്‍ പ്രകാരം ബൈപ്പാസിലേക്ക് കുപ്പത്തു നിന്നും, കുറ്റിക്കോലില്‍ നിന്നും മാത്രമേ പ്രവേശനമുള്ളൂ. കൊണ്ട് തളിപ്പറമ്പുകാര്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കുകയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എല്ലാ ആശങ്കകളും പരിഹരിച്ചതിനു ശേഷം മാത്രമേ തുടര്‍നടപടികളുമായി മുന്നോട്ടു പോവുകയുള്ളൂ എന്ന് എം.എല്‍.എ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. 


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.